രാപ്പകല്‍ ഒഴിവില്ലാതെ
മാന്യന്മാര്‍ എത്തിക്കൊണ്ടിരുന്നു
മാലിന്യം കോരി ഒഴിക്കാന്‍
എരിയും ഒത്തിരി ജന്മങ്ങളുള്ള
ചുവന്ന തെരുവിന്‍ ഇരുളില്‍
നാറും വിസര്‍ജ്യം പേറാന്‍
സ്വയം വിധിക്കപെട്ടവര്‍ - അവ
ഉള്ളിലേക്കാവാഹിച്ചെടുത്ത്
തിരിച്ചു നല്‍കി ഇക്കിളിയും
അനര്‍ഘനിമിഷങ്ങളും
പകരം കിട്ടിയ ചില്ലറ തുട്ടുകള്‍
നെഞ്ചോട് ചേര്‍ത്തവര്‍ നില്‍ക്കും
അടുത്ത വേട്ടക്കാരനായി -പാതി
കരിഞ്ഞ ജീവൻ നിലനിര്‍ത്തുവാന്‍
അവരുടെ മുഖം മൂടികള്‍
അഴിഞ്ഞു വീഴാറില്ല പലപ്പൊഴും
മാന്യതയുടെ മറ പറ്റി വീണ്ടും
ലോകത്തിന്‍ ഇടനായികളില്‍
അവരെ കാണാം പുഞ്ചിരിച്ച്
അവരിട്ട എച്ചില്‍ ഇരന്നു വാങ്ങി
ജീവിതം ഹോമിച്ചവര്‍
കാലത്തിന്‍ നീറുന്ന വിധിയില്‍
വീണു കിടപ്പുണ്ടാകും വഴികളില്‍
പുഴുവരിച്ചും ചീഞ്ഞു നാറിയും
തിരിഞ്ഞു നോക്കാന്‍ അവിടെ
ഒരാളുമുണ്ടാകില്ല കൂട്ടിന്
മര്‍മ്മരം പൊഴിക്കും ഈച്ചകള്‍
ശവം തീനി കഴുകന്മാര്‍ -പിന്നെ
തെരുവു തെണ്ടും നായകള്‍ മാത്രം
കാത്തിരിക്കും തന്‍റെ ഊഴത്തിനായി
കണ്ടേക്കാമവിടെയും മുഖം മൂടികള്‍
ശവത്തില്‍ റീത്ത് വെക്കാനാവില്ല
തന്നെ മോദിപ്പിച്ചാ ശരീരത്തില്‍
കാര്‍ക്കിച്ചു തുപ്പാന്‍ മാത്രം
കപടതയില്‍ കുരുത്ത നാറും കഫം!!
ആശംസകൾ...!
ReplyDelete